കാസർകോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് പോലീസ്; രൂപശ്രീയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, സഹ അധ്യാപകൻ അറസ്റ്റിൽ

കാസർകോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് പോലീസ്; രൂപശ്രീയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, സഹ അധ്യാപകൻ അറസ്റ്റിൽ

കാസർകോട് മഞ്ചേശ്വരത്തെ മിയാപദവ് വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ബി കെ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്. രൂപശ്രീയെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ സ്‌കൂളിലെ സഹഅധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും വെങ്കിട്ടരമണയുടെ ഡ്രൈവർ നിരഞ്ജനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ നേരത്തെ കിടപ്പുമുറിയിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. രൂപശ്രീയെ വെങ്കിട്ടരമണ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിൽ മൃതദേഹം കടൽത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു

ജനുവരി 16നാണ് രൂപശ്രീയെ കാണാതായത്. രണ്ട് ദിവസത്തിന് സേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. അധ്യാപിക മുങ്ങിമരിച്ചതാകാമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Share this story