മലപ്പുറത്ത് ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി എംപി; പോലീസ് കേസെടുത്തു

മലപ്പുറത്ത് ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി എംപി; പോലീസ് കേസെടുത്തു

മലപ്പുറം കുറ്റിപ്പുറത്ത് ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചെന്ന പുതിയ കള്ളവുമായി പതിവ് പോലെ ബിജെപി നേതാക്കൾ. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചെന്ന കള്ളം പ്രചരിപ്പിച്ചത് ബിജെപിയുടെ ചിക്ക്മംഗളൂർ എംപി ശോഭാ കരന്തലജെയാണ്. ഇവർക്കെതിരെ കേരളാ പോലീസ് കേസെടുത്തു

മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 153(എ)പ്രകാരമാണ് കേസ്. കേരളം മറ്റൊരു കാശ്മീരാകുകയാണെന്നായിരുന്നു ബിജെപി എംപിയുടെ പോസ്റ്റ്

മറ്റൊരു കാശ്മീരാകാനുള്ള ശ്രമത്തിലാണ് കേരളം. കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമത്തെ അനൂകൂലിച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവർക്ക് വെള്ളം നൽകുന്നത് സേവാഭാരതിയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലേ എന്നായിരുന്നു ഇവരുടെ പുതിയ നുണ.

കഴിഞ്ഞ വേനൽക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് ബിജെപി നേതാവ് കള്ളം പ്രചരിപ്പിക്കാൻ ഉപയോഗിച്ചത്. ബിജെപി ദേശീയ നേതാവ് സാമ്പിത് പത്രയും സമാന ഫോട്ടോ ഉപയോഗിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്

Share this story