കണ്ണൂരിൽ കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യയുടെ കാമുകനും അറസ്റ്റിൽ

കണ്ണൂരിൽ കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യയുടെ കാമുകനും അറസ്റ്റിൽ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

ശരണ്യയെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് നിതിനെ അറസ്റ്റ് ചെയ്തത്. നിതിനെതിരെയുള്ള ശരണ്യയുടെ മൊഴിക്ക് സാഹചര്യത്തെളിവുകളുടെ ബലം കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു. കുട്ടി മരിക്കുന്നതിന് തലേദിവസം രാത്രി ഒരു മണിക്ക് നിതിൻ ശരണ്യയുടെ വീട്ടിലെത്തിയിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തു

ശരണ്യയെ കൊണ്ട് ബാങ്കിൽ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് കടക്കാനും ഇയാൾ ശ്രമിച്ചു. ഇതിന്റെ രേഖകൾ പോലീസ് നിതിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊല്ലാൻ തന്നെ പ്രേരിപ്പിച്ചത് നിതിനാണെന്ന് ശരണ്യ പോലീസിന് മൊഴി നൽകിയിരുന്നു.

കൊലപാതകം നടത്തിയത് ഭർത്താവ് പ്രവീൺ ആണെന്നായിരുന്നു ശരണ്യ ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് കൃത്യം നടത്തിയത് ശരണ്യയാണെന്ന് തെളിഞ്ഞത്. ഇതിന് സമാനമായ നുണയാകാം നിതിന്റെ പങ്കിനെ കുറിച്ചും ശരണ്യ പറയുന്നത് എന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാളുടെ പങ്കും വ്യക്തമാകുകയായിരുന്നു

Share this story