ആരാധനാലയങ്ങളിലെ നിയന്ത്രണം: മുഖ്യമന്ത്രി മതനേതാക്കളുമായി ചർച്ച നടത്തി

ആരാധനാലയങ്ങളിലെ നിയന്ത്രണം: മുഖ്യമന്ത്രി മതനേതാക്കളുമായി ചർച്ച നടത്തി

സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച ആലോചനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മതനേതാക്കളുമായി ചർച്ച നടത്തി. ക്ഷേത്രങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളും ഹിന്ദു സംഘടനാ നേതാക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

രാവിലെ 10 മണിക്ക് ക്രൈസ്തവ സഭകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. പതിനൊന്നരക്ക് ഇസ്ലാം പണ്ഡിതരുമായും 3 മണിക്ക് ഹിന്ദു സംഘടനകളുമായും ചർച്ച നടന്നു. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

ആരാധനാലയങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവ് വേണമെന്നാണ് മതനേതാക്കൾ ആവശ്യപ്പെട്ടത്. സാമൂഹിക അകലം പാലിച്ച് വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി വേണമെന്നും എല്ലാവരും ആവശ്യപ്പെട്ടു.

Share this story