മൂവാറ്റുപുഴയിൽ സഹോദരിയുടെ സുഹൃത്തിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി

മൂവാറ്റുപുഴയിൽ സഹോദരിയുടെ സുഹൃത്തിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി

സഹോദരിയുടെ സുഹൃത്തിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവൻ(19) ആണ് വെട്ടേറ്റത്. ഇടതു കൈപ്പത്തിക്ക് മുകളിലാണ് വെട്ട് കൊണ്ട്. അഖിലിന്റെ അമ്മാവന്റെ മകനും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിൽ കറുകടം സ്വദേശി ബേസിൽ എൽദോസ് എന്ന 22കാരൻ ഒളിവിൽ പോയി

ഞായറാഴ്ച വൈകുന്നേരം 6.15ഓടെയാണ് സംഭവം. സെമിത്തേരിക്ക് സമീപത്തെ കടയിൽ മാസ്‌ക് വാങ്ങാനെത്തിയതായിരുന്നു അരുൺ. ബൈക്കിലെത്തിയ അഖിലിനെ ബേസിൽ വിളിച്ചു റോഡിലേക്ക് ഇറക്കുകയും വടിവാൾ കൊണ്ട് വെട്ടുകയുമായിരുന്നു. വലത് കൈപ്പത്തി വെട്ടേറ്റ് തൂങ്ങി. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഹെൽമറ്റിൽ തട്ടുകയായിരന്നു. പുരികത്തിനും നെറ്റിക്കും ഇടയിൽ മുറിവേറ്റു. ഇത് കണ്ട് ഓടിയെത്തിയ അരുൺ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമണം തടയുകയായിരുന്നു. ഇതോടെയാണ് അരുണിനും പരുക്കേറ്റത്.

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഖിലിനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുതുപ്പാടിയിൽ പ്ലസ് ടു വിദ്യാർഥികളായിരിക്കെ പ്രണയത്തിലായതാണ് അഖിലും ബേസിലിന്റെ സഹോദരിയും. അഖിൽ നിലവിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം ബേസിലും സഹോദരിയും തമ്മിൽ വീട്ടിൽ വഴക്ക് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിനെ ആക്രമിക്കാൻ എത്തിയത്.

Share this story