ഉത്തരവിറക്കുന്നതുവരെ സ്വകാര്യ ബസുകൾ കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി

ഉത്തരവിറക്കുന്നതുവരെ സ്വകാര്യ ബസുകൾ കൂടിയ ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി

സർക്കാർ ഉത്തരവിറക്കുന്നതുവരെ സ്വകാര്യ ബസുകളിൽ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താത്കാലിക സ്‌റ്റേ നൽകുക മാത്രമാണ് ചെയ്തത്.

50 ശതമാനം യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന സമയത്താണ് ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആനുകൂല്യം നൽകിയത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർച് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു

കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി ഇന്ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. സ്വകാര്യ ബസുടമകളുടെ ഹർജിയിലാണ് സ്‌റ്റേ. സ്വകാര്യ ബസുകൾക്കും കെ എസ് ആർ ടി സികൾക്കും അധിക നിരക്ക് ഈടാക്കാം

ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ അധിക നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചു വേണം യാത്രക്കാരെ കൊണ്ടുപോകാനെന്നും കോടതി നിർദേശിച്ചു. നിരക്ക് വർധന സംബന്ധിച്ച പുതിയ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയോട് ഹൈക്കോടതി നിർദേശിച്ചു

അതേസമയം ബസ് ചാർച് കുറച്ച സർക്കാർ നടപടി റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യുക മാത്രമാണുണ്ടായത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും ഉത്തരവ് പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

Share this story