മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടേത് കൊലപാതകം; മകൻ അറസ്റ്റിൽ

മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടേത് കൊലപാതകം; മകൻ അറസ്റ്റിൽ

മുൻ കേരളാ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടേ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്റെ മകൻ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അശ്വിൻ ജയമോഹനെ തള്ളിയിട്ടതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം മണക്കാട് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ ജയമോഹൻ തമ്പിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തമ്പിയുടെ വീടിന് മുകളിൽ താമസിക്കുന്നവർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. നെറ്റിയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതേ തുടർന്നാണ് അശ്വിനെ അറസ്റ്റ് ചെയ്തത്

ജയമോഹൻ തമ്പിയും മകനും ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിൻ ജയമോഹൻ തമ്പിയുടെ എടിഎം കാർഡ് ചോദിക്കുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പിടിച്ച് തള്ളുകയുമായിരുന്നു. അശ്വിനൊപ്പം ശനിയാഴ്ച മദ്യപിക്കാനെത്തിയ അയൽവാസിയാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് സൂചന

Share this story