കൊല്ലത്ത് വ്യത്യസ്ത ആക്രമണങ്ങളിലായി നാല് പേർക്ക് പരുക്കേറ്റു; 17കാരന്റെ കൈവിരലുകൾ അറ്റുപോയി

കൊല്ലത്ത് വ്യത്യസ്ത ആക്രമണങ്ങളിലായി നാല് പേർക്ക് പരുക്കേറ്റു; 17കാരന്റെ കൈവിരലുകൾ അറ്റുപോയി

കൊല്ലം പാരിപ്പള്ളിയിൽ വ്യത്യസ്ത ആക്രമണങ്ങളിലായി നാല് പേർക്ക് വെട്ടേറ്റു. കല്ലുവാതുക്കൽ ഊഴായിക്കോട് നടന്ന ആക്രമണത്തിൽ മൂന്ന് പേർക്കാണ് വെട്ടേറ്റത്. ഊഴായിക്കോട് രാജിഭവനിൽ രാജന്റെ മകൻ രാജേഷ്, സഹോദരിയുടെ മക്കളായ വിപിൻ, വിജിൻ എന്നിവർക്കാണ് വടിവാൾ കൊണ്ട് വെട്ടേറ്റത്.

രാജേഷിന്റെ തലക്കും കൈക്കും ഗുരുതരമായി പരുക്കേറ്റു. പതിനേഴു വയസ്സുള്ള വിപിന്റെ കൈ വിരലുകൾ വെട്ടേറ്റ് അറ്റുപോയ നിലയിലാണ്. ഗുരുതര പരുക്കുകളോടെ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ പ്രദേശവാസികളായ ശരത് ബാബു, ജോബിൻ എന്നിവർക്കെതിരെ കേസെടുത്തു. ഇരുവരും ഒളിവിലാണ്. പണം കടം നൽകാത്തതിന്റെ വിരോധത്തെ തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറയുന്നു

പാമ്പുറത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിവീഴ്ത്തിയതാണ് മറ്റൊരു സംഭഴം. പാമ്പുറം വി പി നിവാസിൽ യോഗാനന്ദനാണ് കൊടുവാൾ കൊണ്ട് കൈക്ക് വെട്ടേറ്റത്. പ്രതി സുനിൽകുമാറിനെ പാരിപ്പള്ളി പോലീസ് പിടികൂടി

Share this story