കോട്ടയത്ത് ഗര്‍ഭിണിക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതായി പരാതി

കോട്ടയത്ത് ഗര്‍ഭിണിക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതായി പരാതി

കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക വിമര്‍ശനം. കൊവിഡിനെ തുടര്‍ന്ന് അടച്ച കോട്ടയം അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രോഗികള്‍ക്ക് മറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ഗര്‍ഭിണി മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഇവരെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഒമ്പത് മാസം ഗര്‍ണിയായ യുവതിയോടെയിരുന്നു ആശുപത്രികളുടെ ക്രൂരത. മനുഷ്യത്വമില്ലാതെ സ്വകാര്യ ആശുപത്രികള്‍ പെരുമാറിയതോടെ മാനസികമായി തളര്‍ന്നതായി ബന്ധുക്കള്‍ പറയുന്നു. അരവിന്ദ ആശുപത്രിയില്‍ ഒരു ദിവസം ചെക്കപ്പിന് പോയത് ചൂണ്ടിക്കാട്ടിയാണ് ചികിത്സ നിഷേധിച്ചതെന്ന് പിതാവ് പറയുന്നു

യുവതിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ യുവതിക്ക് മാത്രമല്ല, അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ ആരെയും മറ്റ് സ്വകാര്യ ആശുപത്രികള്‍ പ്രവേശിപ്പിക്കുന്നില്ല.

Share this story