എന്നെ ബലാത്സംഗം ചെയ്തു;കുഞ്ഞിന്റെ പിതാവ്‌ ബിജെപി എംഎൽഎ ആണെന്ന് ആരോപിച്ച് യുവതി രംഗത്ത്

എന്നെ ബലാത്സംഗം ചെയ്തു;കുഞ്ഞിന്റെ പിതാവ്‌ ബിജെപി എംഎൽഎ ആണെന്ന് ആരോപിച്ച് യുവതി രംഗത്ത്

തന്റെ കുഞ്ഞിന്റെ അച്ഛൻ ബിജെപി എംഎൽഎയാണെന്നും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ച് യുവതി രംഗത്ത്. ഉത്തരാഖണ്ഡിലെ അൽമോറ എംഎൽഎ മഹേഷ് സിംഗ് നെഗിക്കെതിരെയാണ് ആരോപണം.

2016 മുതൽ നെഗിയുടെ വീടിന് അടുത്താണ് യുവതിയും അമ്മയും താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് യുവതി പറയുന്നു. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് നെഗിയൂടെ വീട്ടിലെത്തിയപ്പോൾ തന്നെ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തന്റെ കല്യാണത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ മുസോറിയിലേക്ക് കൊണ്ടോപോയി ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞതോടെ ഭർത്താവിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്താൻ ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ വിവരം പുറത്തുപറയുമെന്നായിരുന്നു ഭീഷണി.

വീട്ടിലെത്തിയ ഉടനെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ് കൊടുക്കാൻ നെഗി ആവശ്യപ്പെട്ടു. എന്നാൽ ഭർത്താവിനോട് യുവതി വിവരങ്ങൾ തുറന്നു പറഞ്ഞു. ഇതോടെ ബന്ധം തുടരാൻ താത്പര്യമില്ലെന്ന് ഭർത്താവ് അറിയിക്കുകയായിരുന്നു. പിന്നീട് എംഎൽഎ തന്നെ നിരന്തരം പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ കുഞ്ഞിനെ നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം നൽകി.

പ്രസവിച്ചപ്പോൾ 25 ലക്ഷം രൂപ തന്ന് എല്ലാം മറക്കണമെന്ന് ആവശ്യപ്പെട്ട് നെഗിയുടെ ഭാര്യ റിത രംഗത്തുവന്നു. എന്നാൽ ഇതിന് തയ്യാറായില്ല. കുഞ്ഞിന്റെ പിതാവ് നെഗി തന്നെയാണ് ഡിഎൻഎ ടെസ്റ്റിൽ ഇത് വ്യക്തമാണെന്നും യുവതി ആരോപിച്ചു.

Share this story