രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം: കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്

രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം: കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്

പതിവ് പോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇന്നത്തെ ആരോപണം വന്നു. ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോൾ, കള്ളനെ കയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യതയാണ് പിണറായി വിജയനെന്ന് ചെന്നിത്തല ഇന്നത്തെ ആരോപണമായി ഉന്നയിച്ചു. കോഴിക്കോടാണ് അദ്ദേഹം ഇന്ന് ആരോപണമുന്നയിക്കാനുള്ള വാർത്താ സമ്മേളനം വിളിച്ചത്.

എട്ട് ആരോപണങ്ങൾ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒന്നിന് പോലും മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. സ്വർണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോൾ മീൻ വളർത്തലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. മൂന്നേ മുക്കാൽ മണിക്കൂർ നേരത്തെ പ്രസംഗം വെറും നോക്കി വായിക്കൽ മാത്രമായി മാറി. ഒരു ഫയലും ചോദിക്കുമ്പോൾ തരാൻ തയ്യാറാകുന്നില്ല

താൻ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ല. ഫയലുകൾ ചോദിച്ചാൽ തരേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കള്ളികൾ കൂടുതൽ പുറത്താവുമെന്നത് കൊണ്ടാണ് ഫയലുകൾ തരാത്തത്. സർവത്ര അഴിമതിയാണ് നടന്നത്. സെക്രട്ടേറിയറ്റിലെ ഫയലുകൾ നടന്നുപോയി കത്തിയതല്ല. ഇതുപോലൊരു തീപിടിത്തം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണത്തിൽ സർവത്ര അഴിമതിയാണ്. ഞാൻ അവിടെ സന്ദർശിച്ചിട്ടാണ് വരുന്നത്. ഒരു കാറ്റടിച്ചാൽ താഴെ പോകുന്നതാണ് ഫ്‌ളാറ്റ് സമുച്ചയം. അത്രയും ദുർബലമായ കോൺക്രീറ്റാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Share this story