കടുത്ത നടപടിയുമായി സർക്കാർ; അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ അടക്കം 432 പേരെ പുറത്താക്കാൻ ഉത്തരവ്

കടുത്ത നടപടിയുമായി സർക്കാർ; അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ അടക്കം 432 പേരെ പുറത്താക്കാൻ ഉത്തരവ്

നീണ്ട അവധിയിൽ പ്രവേശിച്ച് ജോലിക്കെത്താത്ത ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ സർക്കാരിന്റെ കടുത്ത നടപടി. സർവീസിൽ നിന്ന് വിട്ടു നിൽകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ഒഴിവാക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെയാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്.

നിരവധി തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും വഴങ്ങാത്തവരെയാണ് പുറത്താക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ പുറത്താക്കിയിരുന്നു. സ്ഥിരം ജീവനക്കാരും പ്രൊബേഷൻമാരുമായ 385 ഡോക്ടർമാർക്കെതിരെയാണ് നടപടി

കൂടാതെ 5 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 4 ഫാർമിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്‌പെക്ടർ, 20 സ്റ്റാഫ് നഴ്‌സുമാർ, 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്‌നീഷ്യൻമാർ, 2 റേഡിയോ ഗ്രാഫർമാർ, 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ആശുപത്രി അറ്റൻഡർ, തുടങ്ങിയവരെയാണ് പിരിച്ചുവിടുന്നത്

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

അനധികൃതമായി സര് വീസില് നിന്നും വര് ഷങ്ങളായി വിട്ടു നില് ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര് മാരുള് പ്പെടെയുള്ള 432 ജീവനക്കാരെ സര് വീസില് നിന്നും നീക്കം ചെയ്യാന് സര് ക്കാര് ഉത്തരവിട്ടു. പല തവണ അവസരം നല് കിയിട്ടും സര് വീസില് പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തത്. കോവിഡ് സാഹചര്യത്തില് ആരോഗ്യ മേഖലയില് ഡോക്ടര് മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല് തന്നെയാണ് ഇച്ഛാശക്തിയോടെ കര് ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല് വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര് മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കണ്ടെത്തി റിപ്പോര് ട്ട് നല് കുന്നതിനും കര് ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര് ശന നിര് ദ്ദേശം നല് കിയിട്ടുണ്ട്.
അനധികൃതമായി വിട്ടുനിന്ന പ്രബേഷനന് മാരും സ്ഥിരം ജിവനക്കാരുമായ 385 ഡോക്ടര് മാരേയാണ് നടപടിക്രമങ്ങള് പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 5 ഹെല് ത്ത് ഇന് സ്‌പെക്ടര് മാര് , 4 ഫാര് മസിസ്റ്റുകള് , 1 ഫൈലേറിയ ഇന് സ്‌പെക്ടര് , 20 സ്റ്റാഫ് നഴ്‌സുമാര് , 1 നഴ്‌സിംഗ് അസിസ്റ്റന്റ്, 2 ദന്തല് ഹൈനീജിസ്റ്റുമാര് , 2 ലാബ് ടെക്‌നീഷ്യന് മാര് , 2 റേഡിയോഗ്രാഫര് മാര് , 2 ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 1 ആശുപത്രി അറ്റന് ഡര് ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന് മാര് , 1 പി.എച്ച്.എന് . ട്യൂട്ടര് , 3 ക്ലാര് ക്കുമാര് എന്നിങ്ങനെ 47 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്.
തുടര് ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകര് ച്ച വ്യാധികള് പടര് ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പിന്നാലെയാണ് കോവിഡ്-19 മഹാമാരിയും സംസ്ഥാനത്ത് വ്യാപകമായത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര് ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില് നിന്നും ജീവനക്കാര് മാറി നില് ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന് കഴിയില്ല. കൂടുതല് മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങള് നിര് വഹിക്കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില് നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര് ത്തനങ്ങള് ക്ക് പ്രതിബന്ധങ്ങള് സൃഷ്ടിക്കുന്നതായി സര് ക്കാരിന്റെ ശ്രദ്ധയില് പ്പെട്ടതിനെ തുടര് ന്നാണ് കര് ശന നടപടി സ്വീകരിക്കുന്നത്. സര് വീസില് പ്രവേശിക്കുന്നതിന് നിരവധി തവണ അവസരം നല് കി സര് ക്കുലര് പുറപ്പെടുവിക്കുകയും ഇതുസംബന്ധിച്ച അറിയിപ്പ് ദൃശ്യമാധ്യമങ്ങളില് നല് കുകയും ചെയ്തു. എന്നാല് മറുപടി നല് കിയതും ജോലിയില് പ്രവേശിച്ചതും വളരെ കുറച്ച് പേരാണ്.
ഇത്രയധികം നാളുകളായി സര് വീസില് നിന്നും വിട്ടുനില് ക്കുന്നത് വകുപ്പിന്റെ പ്രവര് ത്തനത്തെ താറുമാറാക്കുകയും ജനങ്ങള് ക്ക് അര് ഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര് വീസില് തുടരാനനുവദിക്കുന്നത് സേവനതല് പരരായ അര് ഹരായ ഉദ്യോഗാര് ത്ഥികള് ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര് ശന നടപടി സ്വീകരിച്ചത്.

Share this story