കാർഡ് കൊണ്ടുവന്നിട്ടത് ഇ ഡി ഉദ്യോഗസ്ഥർ; ജയിലിൽ കിടക്കേണ്ടി വന്നാലും ഒപ്പിടില്ലെന്ന് പറഞ്ഞതായി ബിനീഷിന്റെ ഭാര്യ

കാർഡ് കൊണ്ടുവന്നിട്ടത് ഇ ഡി ഉദ്യോഗസ്ഥർ; ജയിലിൽ കിടക്കേണ്ടി വന്നാലും ഒപ്പിടില്ലെന്ന് പറഞ്ഞതായി ബിനീഷിന്റെ ഭാര്യ

27 മണിക്കൂർ നീണ്ടുനിന്ന റെയ്ഡിനൊടുവിൽ വീട്ടിൽ നിന്നും കൊണ്ടുപോയത് തന്റെ അമ്മയുടെ ഐ ഫോൺ മാത്രമാണെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ. ഇ ഡി സംഘം മടങ്ങിയ ശേഷം റെയ്ഡിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റെനിറ്റ

മുഹമ്മദ് അനൂപിന്റേതെന്ന് പറയുന്ന ക്രെഡിറ്റ് കാർഡ് ഇവിടെ ഇ ഡി കൊണ്ടുവന്നിട്ടതാണ്. അല്ലെങ്കിൽ അത് കിട്ടിയപ്പോൾ ഞങ്ങളെ വിളിച്ച് കാണിക്കണമായിരുന്നു. രാത്രി വൈകി രേഖകളിൽ ഒപ്പിടണമെന്ന് പറഞ്ഞ് വിളിപ്പിച്ചു. അതുവരെ ഞങ്ങൾ മുറിയിലായിരുന്നു.

വീട്ടിൽ താഴത്തെ നിലയിലെ ഒരു മുറിയിൽ മാത്രമാണ് ഇ ഡി സംഘം പരിശോധിച്ചത്. ഇതിനകത്തെ ഡ്രോയറിൽ നിന്ന് ക്രെഡിറ്റ് കാർഡ് ലഭിച്ചുവെന്നാണ് ഇ ഡി സ്‌റ്റേറ്റ്‌മെന്റിൽ പറഞ്ഞത്. അതുവായിച്ച് കഴിഞ്ഞപ്പോഴാണ് മുഹമ്മദ് അനൂപിന്റേതാണെന്ന് മനസ്സിലായത്. ഇത് ഇവിടെ നിന്ന് ലഭിച്ചതല്ല. അതിൽ ഒപ്പിടില്ലെന്ന് പറഞ്ഞു. ഒപ്പിടണമെങ്കിൽ കാർഡ് ഇ ഡി കൊണ്ടുവന്നിട്ടതാണെന്ന് എഴുതണമെന്ന് പറഞ്ഞു.

ഒപ്പിടാതെ പോകില്ലെന്നും ബിനീഷ് ശനിയാഴ്ച മടങ്ങി വരണമെങ്കിൽ ഒപ്പിടണം, അല്ലെങ്കിൽ അവിടെ കിടക്കുമെന്നും പറഞ്ഞു. ജയിലിൽ കിടക്കേണ്ടി വന്നാലും ശരി, വീട്ടിൽ നിന്ന് കിട്ടാത്ത സാധനത്തിന് ഒപ്പിട്ട് തരാനാകില്ലെന്ന് ശക്തമായി പറഞ്ഞുവെന്നും റെനീറ്റ മാധ്യമങ്ങളെ അറിയിച്ചു.

Share this story