ചോരവീണ മണ്ണിൽ നിന്ന് പനച്ചൂരാൻ വിടവാങ്ങി

ചോരവീണ മണ്ണിൽ നിന്ന് പനച്ചൂരാൻ വിടവാങ്ങി

കവി അനിൽ പനച്ചൂരാൻ (55) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സ്വന്തവും വേറിട്ടതുമായ ആലാപന ശൈലിയിലൂടെ മനം കവർന്ന ജനകീയ കവിയായിരുന്നു പനച്ചൂരാൻ. പുരോഗമന സാഹിത്യ വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു.

1965 നവംബര്‍ 20-ന് കായംകുളത്തിനടുത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടിലാണ് ജനിച്ചത്.. അച്ഛന്‍: ഉദയഭാനു; അമ്മ: ദ്രൗപദി. മുംബൈയിലായിരുന്നു ബാല്യകാലം ചിലവഴിച്ചത്. ടി.കെ.എം.എം. കോളജ്, നങ്ങ്യാര്‍ കുളങ്ങര, തിരുവനന്തപുരം ലോ അക്കാദമി, വാറംഗല്‍ കാകതീയ സര്‍വ്വകലാശാല എന്നിവയിലൂടെ പഠനം. എം.എ. (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍), എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

ദീർഘകാലത്തെഅലച്ചിലിനും സന്ന്യാസജീവിതത്തിനുംശേഷം അഭിഭാഷകവൃത്തി, ചലച്ചിത്ര സംഗീതരചന എന്നീ മേഖലകളില്‍ വ്യാപൃതനായിരിക്കുന്നു. ചലച്ചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അക്ഷേത്രിയുടെ ആത്മഗീതം, വലയില്‍ വീണ കിളികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കവിതാസമാഹാരങ്ങള്‍.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

പ്രധാന കവിതകൾ: വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ.

അറബിക്കഥ(2007), കഥ പറയുമ്പോൾ(2007), മാടമ്പി(2008), സൈക്കിൾ(2008), നസ്രാണി(2008), ക്രേസി ഗോപാലൻ(2008), മിന്നാമിന്നിക്കൂട്ടം(2008)
കലണ്ടർ (2009), ഭ്രമരം(2009), പരുന്ത്, ഷേക്സ്പിയർ എം.എ. മലയാളം, ഭഗവാൻ, ഡാഡികൂൾ, ഡ്യുപ്ലിക്കേറ്റ്, കപ്പലുമുതലാളി, ലൗഡ്‌സ്പീക്കർ, മകന്റെ അച്ചൻ, പാസഞ്ചർ, മലയാളി, സമയം, സ്വന്തം ലേഖകൻ, വിന്റർ, ബോഡിഗാർഡ്, ചേകവർ, നല്ലവൻ, ഒരിടത്തൊരു പോസ്റ്റ്മാൻ, ഒരു സ്മോൾ ഫാമിലി, പയ്യൻസ്, പെൺപട്ടാളം, റിങ് ടോൺ, അർജുനൻ സാക്ഷി, ചൈനാ ടൗൺ, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, നോട്ട് ഔട്ട്, സീനിയേഴ്സ് എന്നീ ചിത്രങ്ങളിൽ ഗാനരചനനിർവ്വഹിച്ചു.

Share this story