സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടി: ജൈസലിനെ ട്രോമാ കെയര്‍ പുറത്താക്കി

സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടി: ജൈസലിനെ ട്രോമാ കെയര്‍ പുറത്താക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും തടഞ്ഞ് നിർത്തി പണം തട്ടിയ കേസിൽ ജൈസലിനെ ട്രോമാ കെയർ പുറത്താക്കി. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും മാറ്റിനിർത്തുകയാണെന്ന് മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമാ കെയര്‍ അറിയിച്ചു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസൽ ശ്രദ്ധേയനായിരുന്നു.

മാര്‍ച്ചില്‍ ചില ആരോപണവുമായി ബന്ധപ്പെട്ട് ജൈസലിനെ ആറ് മാസത്തേക്ക് സംഘടനയില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നതാണെന്ന് ട്രോമാ കെയര്‍ അറിയിച്ചു. സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയ കാലത്ത് സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടിയെന്ന പരാതി കൂടി വന്നതിനാല്‍ ജൈസലിനെ മലപ്പുറം ജില്ലാ ട്രോമാ കെയറിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തുകയാണെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചത്.

സദാചാര പൊലീസ് ചമഞ്ഞ് പണം തട്ടി: ജൈസലിനെ ട്രോമാ കെയര്‍ പുറത്താക്കി

മലപ്പുറം താനൂർ ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജൈസൽ താനൂരിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ജെയ്സല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിക്കാരന്‍ പറഞ്ഞു. താനൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ഏപ്രില്‍ 15നാണ് സംഭവമുണ്ടായത്. താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ കാറിലെത്തിയതായിരുന്നു യുവാവും യുവതിയും. ഇവരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ ജൈസല്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. അതോടെ യുവാവ് സുഹൃത്തിന്‍റെ ഗൂഗിള്‍ പേ വഴി ജൈസലിന് 5000 രൂപ നല്‍കി. ബാക്കി പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. ഇതിനുശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

2018ലെ പ്രളയ കാലത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ജൈസല്‍ വാര്‍ത്തകളിലിടം നേടിയത്. രക്ഷാപ്രവർത്തനത്തിനിടെ ആളുകള്‍ക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്താണ് ജൈസല്‍ കയ്യടി നേടിയത്.

Share this story