സുബീറയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ആഭരണം കൈക്കലാക്കി; മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ടു: അന്‍വറിന്റെ മൊഴി

സുബീറയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ആഭരണം കൈക്കലാക്കി; മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ടു: അന്‍വറിന്റെ മൊഴി

വളാഞ്ചേരി: കാണാതായ ഇരുപത്തിയൊന്നുകാരി സുബീറ ഫര്‍ഹത്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അൻവർ പിടിയിൽ. പോലീസ് അറസ്റ്റിൽ ആയ അൻവർ മോഷണത്തിനു വേണ്ടിയാണു കൊലപാതകം നടത്തിയത്. സുബീറ ജോലി സ്ഥലത്തേക്ക് ബസ് കയറാന്‍ സ്ഥിരമായി പോകാറുള്ള എളുപ്പവഴിയിൽ വച്ചാണ് അൻവർ ആക്രമിച്ചത്.

വഴിയിൽ കാത്തു നിന്ന പ്രതി സുബീറയെ കയറിപ്പിടിക്കുകയും പിടിവലിക്കൊടുവില്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി 150 മീറ്ററോളം കൊണ്ടു പോയാണു കുഴിച്ചിട്ടതെന്നും പ്രതി വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

ഒറ്റയ്ക്കാണു കൃത്യം ചെയ്തെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. എങ്ങനെയാണു കൊല നടത്തിയതെന്നും ആഭരണങ്ങള്‍ എന്തു ചെയ്തെന്നും കണ്ടെത്തുന്നതിനായി അന്‍വറിനെ വീണ്ടും ചോദ്യം ചെയ്യും

Share this story