മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ്

മാർട്ടിനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ്

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ ന്യായീകരിച്ച് പിതാവ് രംഗത്ത്. തന്റെ മകനെ ചിലർ ചേർന്ന് കേസിൽ കുടുക്കിയതാണെന്ന് പിതാവ് ജോസഫ് പറയുന്നു. മുണ്ടൂർ സ്വദേശിയായ അച്ചു എന്നയാളാണ് ഇതിൽ പ്രധാനി. അച്ചുവാണ് മാർട്ടിനെ കുടുക്കിയത്

വിവിധ ട്രേഡിംഗിനായി 20 ലക്ഷത്തിലേറെ രൂപയാണ് മാർട്ടിൻ ഇയാൾക്കായി നൽകിയത്. ലക്ഷങ്ങളുടെ കടം മാർട്ടിനുണ്ട്. മകൻ ആർഭാട ജീവിതം നയിച്ചിരുന്നില്ലെന്നും മാർട്ടിൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഇതുവരെ വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു

അതേസമയം മാർട്ടിനെതിരെ കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ജൂൺ എട്ട് വരെ മാർട്ടിൻ ഒളിവിൽ കഴിഞ്ഞത് കാക്കനാട്ടുള്ള യുവതിയുടെ ഫ്‌ളാറ്റിലാണ്. ഈ യുവതിയെയും ഇയാൾ ഇവിടെ നിന്ന് അടിച്ചിറക്കിയിരുന്നു.

Share this story