തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി സംസ്ഥാനത്തേക്ക് കോടികൾ കുഴൽപ്പണമായി എത്തിച്ചെന്ന് റിപ്പോർട്ട്

തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി സംസ്ഥാനത്തേക്ക് കോടികൾ കുഴൽപ്പണമായി എത്തിച്ചെന്ന് റിപ്പോർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് പുറമെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി കോടിക്കണക്കിന് രൂപ സംസ്ഥാനത്ത് എത്തിച്ചതായി കൊടകര കവർച്ചാ കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബിജെപി കേരളത്തിലേക്ക് എത്തിച്ചത്.

കൊടകര കവർച്ചക്ക് ശേഷം ധർമരാജൻ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സുരേന്ദ്രന്റെ മകന്റെ ഫോണിൽ വിളിച്ചാണ് സുരേന്ദ്രനുമായി സംസാരിച്ചത്. കൂടാതെ ബിജെപിയുടെ മറ്റ് നേതാക്കളെയും ധർമരാജൻ വിളിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കവർച്ച നടന്ന ദിവസം 6.3 കോടി രൂപയാണ് തൃശ്ശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചത്. കോഴിക്കോട് നിന്ന് ലോറിയിലായി മൂന്ന് ചാക്കിലാണ് പണം എത്തിച്ചത്.

ഇതിൽ 6.3 കോടി രൂപ തൃശ്ശൂർ ജില്ലാ ഓഫീസിലും ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

Share this story