പാലക്കാട് ട്രാൻസ്‌ജെൻഡർ വിവാഹത്തിന് ക്ഷേത്രം അധികൃതർ അനുമതി നിഷേധിച്ചതായി പരാതി

trans

പാലക്കാട് കൊല്ലങ്കോട് ട്രാൻസ്‌ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ഫിൻമാർട്ട് കമ്പനിയിലെ ജീവനക്കാരായ നിലൻ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. ക്ഷണക്കത്തിൽ വിവാഹവേദി കാച്ചാംകുറിശ്ശി ക്ഷേത്രമെന്നായിരുന്നു ഇവർ നൽകിയിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ട് ദിവസം മുമ്പ് ഭാരവാഹികൾ ഇവരെ അറിയിക്കുകയായിരുന്നു

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. ഭാവിയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് അനുമതി നൽകാതിരുന്നതെന്ന് ഭാരവാഹികൾ വിശദീകരിക്കുന്നു. ജന്മം കൊണ്ട് പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയായി മാറിയ നിലൻ ആലപ്പുഴ സ്വദേശിയാണ്. ആൺകുട്ടിയായി ജനിച്ച് പെൺകുട്ടിയുടെ ജീവിതം തെരഞ്ഞെടുത്തയാളാണ് തിരുവനന്തപുരം സ്വദേശിയായ അദ്വിക.
 

Share this story