ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം; സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്

anju

കാസർകോട് കുഴിമന്തി കഴിച്ച പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. ഭക്ഷ്യവിഷബാധയുമായി രണ്ട് തവണ ചികിത്സ തേടിയിട്ടും ആശുപത്രി അധികൃതർ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ജനുവരി 1നും 5നുമാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് അഞ്ജുശ്രീ ചികിത്സ തേടിയത്. 

സംഭവത്തിൽ ഭക്ഷ്യവിഷബാധ സംബന്ധിച്ച പരാമർശമില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നത്. രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിശദീകരണം.

സംഭവത്തിൽ അഞ്ജു ശ്രീ ഭക്ഷണം വാങ്ങിയഅൽ റൊമാൻസിയ ഹോട്ടലിൽ നിന്നും അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെത്തിയിരുന്നു. 18 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

Share this story