കാസര്‍ഗോട്ടെ ഭക്ഷ്യവിഷബാധ; അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു

Dead

കാസർഗോഡ്: കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കാസര്‍ഗോഡ് മേല്‍പറമ്പ് പോലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കാസര്‍ഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുറച്ചു ദിവസങ്ങളായി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നെന്നാണ് വിവരം.

അത്കത്ത് ബെയിലില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റൊമന്‍സിയ ഹോട്ടലില്‍നിന്നാണ് പെണ്‍കുട്ടി കുഴിമന്തി വാങ്ങിയതെന്ന് ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു. അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റെന്നും എംഎല്‍എ അറിയിച്ചു.

Share this story