സാമൂഹിക ശാക്തീകരണത്തിൽ കേരളം മാതൃക; നയപ്രഖ്യാപന പ്രസംഗത്തോടെ സഭ ആരംഭിച്ചു

governor

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കം. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തുന്നത്. കേന്ദ്രസർക്കാരിനെതിരായ വിമർശനവും ഗവർണർ ഒഴിവാക്കിയില്ല. സാമ്പത്തിക വളർച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്റെ വളർച്ചയെ പ്രസംഗത്തിൽ ഗവർണർ പുകഴ്ത്തി. 

അഭിമാനകരമായ വളർച്ച സംസ്ഥാനം നേടി. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണ്. സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്ര്യം ഒഴിവാക്കാൻ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സർക്കാർ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തിൽ ഊന്നിയ വികസനമാണ്. തൊഴിൽ ഉറപ്പാക്കുന്നതിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്ത് ആണെന്നും ഗവർണർ പറഞ്ഞു

ജനങ്ങളുടെ താത്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിർമാണ അധികാരം സംരക്ഷിക്കപ്പെടണം. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുകയാണ്. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും ഗവർണർ പറഞ്ഞു.
 

Share this story