കിസ്സപ്പാട്ട് കലാകാരൻമാർക്ക് ക്ഷേമനിധിയും പെൻഷനും അനുവദിക്കണം

ke

തിരുവനന്തപുരം: മഹാകവി മോയിൻകുട്ടി വൈദ്യരടക്കമുള്ള പൂർവ കവികൾ ഇസ്ലാമിക ചരിത്രങ്ങളെയും സമകാലിക സാമൂഹിക സംഭവങ്ങളെയും വിഷയമാക്കി അറബി മലയാള സാഹിത്യത്തിൽ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട് ചരിത്ര കാവ്യാലാപനം), ചെന്തമിഴ്, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷാ സങ്കലന രീതിയാണ് കിസ്സപ്പാട്ട് രചനയിൽ സ്വീകരിച്ചിട്ടുള്ളത്. 

കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഈ കാവ്യ ശാഖയെ അന്യം നിന്നുപോകാതെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കലാകാരൻമാർക്ക് സംരക്ഷണമൊരുക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ, 

കിസ്സപ്പാട്ട് കലാകാരന്മാർക്ക് ക്ഷേമനിധിയും പെൻഷനും അനുവദിക്കണമെന്ന് തിരുവനന്തപുരം അറഫാ ഡിറ്റോറിയത്തിൽ ചേർന്ന വാർഷിക സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.  സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന് ഇത് സംബന്ധിച്ചു ഭാരവാഹികൾ നിവേദനവും നൽകി. 

ke

സംസ്ഥാന വാർഷിക സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് കെ.കെ ഹംസ മുസ്ലിയാർ പാലക്കാട് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ റ്റി.കെ ഹംസ സമ്മേളനം ഉത്ഘാടനം ചെയ്തു. വഖഫ് ബോർഡ് അംഗം പ്രൊ.കെ.എം.എ റഹീം മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി എ. സൈഫുദീൻ ഹാജി, മുസ്തഫ നാഖാഫി തെന്നല, അബുസാലിം മൗലവി എടക്കര, കെ സി എ കുട്ടി കൊടുവള്ളി, പി ടി എം ആനക്കര, അബു മുഫീദ താനാളൂർ, ഇബ്രാഹിം ടിഎൻ പുരം, അബ്ദുൽ ഖാദിർ കാഫൈനി, അബു ആബിദ് സിദ്ധീഖ് മുർശിദി, ഉമർ സഖാഫി മാവുണ്ടിരി, നാസർ മത്ര, റഷീദ് കുമരനല്ലൂർ, അബു സുഫ്യാൻ മണ്ണാർക്കാട്, മുഹമ്മദ് മാണൂർ, റഷീദ് ചെങ്ങാനി, ഷാഫുദ്ധീൻ മുസ്ലിയാർ ചാവക്കാട്, സ്വാദിഖ് മുസ്ലിയാർ മണ്ണാർക്കാട്, യൂസുഫ് ഹൈദ ർ പന്നൂർ, എസ് എം. ഹനീഫ, ഹാരിസ് ജവാഹിരി പൂഴനാട്, ഏറത്തുള്ള, ഏ. ഹാ ജ നാസിമുദ്ധീൻ, ഡോ.അൻവർ നാസർ, മുഹമ്മദ് ഷെരീഫ് കാരന്തൂർ എന്നിവർ പ്ര സംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചു ഖിസ്സ് പാടിപറയലും സാംസ്കാരിക സദസ്സും നടന്നു

Share this story