പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരായ വളയത്ത് ജോസഫ്(74) എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റസിന്റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യ നീതി വകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർ കക്ഷികളാക്കും.

അതേസമയം ജോസഫിന്റെ മരണത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. കലക്ടറേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു. ജോസഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, വീട് വെച്ച് നൽകണം, മകൾക്ക് ജോലി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി.
 

Share this story