കൂടത്തായി കേസിൽ വന്‍ വഴിത്തിരിവ്; പുറത്തെടുത്ത് പരിശോധന നടത്തിയ 4 മൃതദേഹങ്ങളിലും സയനൈഡോ വിഷാംശമോ ഇല്ല

Murder

തിരുവനന്തപുരം: പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ വന്‍ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ 4 മൃതദേഹാവിശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശിയ ഫോറന്‍സിക് ലാബ് റിപ്പോർട്ട്. 

ഞെട്ടിക്കുന്ന വിവരങ്ങളാണ് ലാബ് റിപ്പോർട്ടിൽ പുറത്തുവന്നത്.അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 

2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷയം ഉപയോഗിച്ചും മറ്റും 3 പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിദ്യം നേരത്തെ കണ്ടിരുന്നു. 

Share this story