സംസ്ഥാനത്ത് ഭരണസ്തംഭനം; ഗുണ്ടകളും സാമുഹ്യവിരുദ്ധരും അഴിഞ്ഞാടുന്നുവെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് രമേശ് ചെന്നിത്തല. വരൾച്ച, പകർച്ചവ്യാധി തുടങ്ങിയവ പെരുകിയിട്ടും യാതൊരു നടപടിയും സർക്കാർ എടുത്തില്ല. ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടികൾ ഇല്ലെന്നും ചെന്നിത്തല വിമർശിച്ചു

ഗുണ്ടകളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുകയാണ്. ഗുണ്ടാവിളയാട്ടം പെരുകുമ്പോൾ പോലീസ് നിഷ്‌ക്രിയമായി നോക്കി നിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ഉണ്ടെങ്കിൽ തന്നെ ഡിജിപി ആരാണെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പരിഹസിച്ചു

അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഗുണ്ടകളാണ് കേരലം നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി മൂന്നാഴ്ച വിദേശത്തായിട്ടും ഭരണനിർവഹണത്തിന് ബദൽ സംവിധാനമില്ല. കേരളത്തിൽ ഈ വർഷം ഇതുവരെ 142 കൊലപാതകങ്ങൾ നടന്നതായും ചെന്നിത്തല പറഞ്ഞു.
 

Share this story