എഐ ക്യാമറ വിവാദം: മുഖ്യമന്ത്രി കടലാസ് കമ്പനി മാനേജരെ പോലെ സംസാരിക്കുന്നുവെന്ന് ചെന്നിത്തല

Chennithala

എഐ ക്യാമറ വിവാദത്തിൽ ആരോപണം ശക്തമാക്കി രമേശ് ചെന്നിത്തല. ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. ഇതേ കുറിച്ച് താൻ തുടർച്ചയായി വാർത്താ സമ്മേളനങ്ങൾ നടത്തിയപ്പോൾ ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു

മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലീസ് സംസാരിക്കുന്നു. ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് എഐ ക്യാമറ തട്ടിപ്പ്. ഒറ്റക്കെട്ടായി കോൺഗ്രസ് നേരിടും. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ല. ഇത്തരം സംവിധാനങ്ങൾ ഇങ്ങനെയാക്കുന്നതിൽ ദുഃഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story