ശേഭാസുരേന്ദ്രനെതിരെ എ.പി അബ്ദുള്ളക്കുട്ടി; പരാതികള്‍ സംഘടനയ്ക്കുള്ളില്‍ പറയുന്നതാണ് മര്യാദ

ശേഭാസുരേന്ദ്രനെതിരെ എ.പി അബ്ദുള്ളക്കുട്ടി; പരാതികള്‍ സംഘടനയ്ക്കുള്ളില്‍ പറയുന്നതാണ് മര്യാദ

കോഴിക്കോട്: ബിജെപിയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. പക്ഷേ എന്തു പ്രശ്‌നമാണെങ്കിലും അതെല്ലാം സംഘടനയ്ക്കുള്ളില്‍ പറയുന്നതായിരുന്നു മര്യാദ. ബിജെപിക്കുള്ളിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനു പുറമെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിഎം വേലായുധന്‍, കെപി ശ്രീശന്‍ തുടങ്ങിയവരും പുനസംഘടനയില്‍ തങ്ങളെ അവഗണിച്ചുവെന്ന് തുറന്നടിച്ചിരുന്നു.

ബിനീഷിനെതിരായ ഇഡിയുടെ കേസില്‍ ഭാര്യയും മാതാവും ഉള്‍പ്പെടുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. തീവ്രവാദ പാര്‍ട്ടികളുമായുള്ള നീക്കുപോക്ക് യുഡിഎഫിന് തിരിച്ചടിയാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Share this story