ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13,785 വളർത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും
ആലപ്പുഴ ജില്ലയിൽ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് മുതൽ സജീവമാക്കും
നാല് പഞ്ചായത്തുകളിലായി മൊത്തം 13,785 വളർത്തുപക്ഷികളെ കള്ളിംഗിന് വിധേയമാക്കും. പ്രഭവകേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ടം, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേക്ക് നിരോധിച്ചു
ഇന്നും നാളെയുമായാണ് കള്ളിംഗ് നടത്തുന്നത്. ഇന്ന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് പഞ്ചാത്തുകളിലും നാളെ കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലും പക്ഷികളെ കൊന്നൊടുക്കും.
