ഡോക്ടറിന്റെ കൊലപാതകം: പോലീസിന്റെ കൈയിൽ എന്തിനാണ് തോക്കെന്ന് ഹൈക്കോടതി

vandana

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന  കൊല്ലപ്പെട്ട സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഃഖകരമാണെന്ന് കോടതി പറഞ്ഞു. പോലീസിന്റെ കൈയിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പോലീസിന് തോക്കെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പോലീസിനല്ലേയെന്നും കോടതി ചോദിച്ചു

കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംഭവം താങ്ങാനാകാത്തതാണെന്ന് അറിയാം. കൊല്ലപ്പെട്ട  വന്ദനക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവമുണ്ടായിട്ടുണ്ടോ. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടുകയല്ലേ വേണ്ടതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. 

ഇതേ സംഭവം നാളെ മറ്റേതെങ്കിലും ആശുപത്രികളിലും നടക്കില്ലേ. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപ്പെടുത്തണമെന്ന് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും കോടതി വിലയിരുത്തി.
 

Share this story