ഫാത്തിമ നസ്‌റിനെ ഫായിസ് മർദിച്ച് കൊന്നത് ഭാര്യയോടുള്ള വിരോധത്തെ തുടർന്ന്; അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം കാളികാവിൽ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നു. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുട്ടിയെ മർദിച്ച് കൊലപ്പെടുത്തുന്നതിലേക്ക് എത്തിയത്

ഫായിസിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കുട്ടിയെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസ്സിലായതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കുട്ടി ക്രൂര മർദനത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു

കുട്ടിയെ ഫായിസ് മർദിച്ച് കൊന്നതാണെന്ന് കുട്ടിയുടെ മാതാവും ആരോപിച്ചിരുന്നു. തലയ്ക്ക് കാര്യമായി പരുക്കേറ്റിരുന്നു. തലച്ചോറിലും ക്ഷതമേറ്റിട്ടുണ്ട്. രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കുട്ടിയെ ഫായിസ് നിരന്തം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
 

Share this story