റാന്നി ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് കൃഷി: ഉദ്യോഗസ്ഥർ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവായി ഫോൺ സംഭാഷണം. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ വിവരം ലഭിച്ച ശേഷം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ എരുമേലി റേഞ്ച് ഓഫീസർ ഈ വിവരം പ്ലാച്ചേരി ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്

കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതായി അറിഞ്ഞ ശേഷം താൻ തന്നെ ഇത് ജീവനക്കാരെ കൊണ്ട് പറിച്ച് കളഞ്ഞതായി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഫോൺ സംഭാഷണത്തിൽ സമ്മതിക്കുന്നുണ്ട്. എന്തുകൊണ്ട് വിവരം അറിയിച്ചില്ലെന്ന ചോദ്യത്തിന് റേഞ്ച് ഓഫീസർ തിരിക്കിലായിരുന്നതിനാലാണെന്നാണ് മറുപടി

നാൽപതിലധികം കഞ്ചാവുചെടികളാണ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.

Share this story