സ്വർണക്കടത്തിൽ പങ്കില്ല, ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗൺമാൻ ജയഘോഷ്

സ്വർണക്കടത്തിൽ പങ്കില്ല, ബാഗിൽ സ്വർണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗൺമാൻ ജയഘോഷ്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് യുഎഇ അറ്റാഷെയുടെ ഗൺമാൻ ജയഘോഷ് എൻ ഐ എക്ക് മൊഴി നൽകി. കോൺസുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നൽകിയിരുന്നു. ഇതിൽ സ്വർണമാണെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്

അതേസമയം ഇയാളുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം ജയഘോഷിലേക്ക് കൂടി നീളുമെന്ന സൂചനയാണ് എൻ ഐ എ നൽകുന്നത്. ആത്മഹത്യക്ക് ശ്രമിച്ച ജയഘോ് തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വർണം കടത്തിയ നയതന്ത്ര ബാഗേജ് വാങ്ങാൻ പോയ വാഹനത്തിൽ ജയഘോഷും ഉണ്ടായിരുന്നതായി എൻ ഐ എ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ട്. ഇനിയും വിശദീകരണം ആവശ്യമാണ്. ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എൻ ഐ എ അറിയിച്ചു

യുഎഇ കോൺസുലേറ്റിലെ ഇയാളുടെ നിയമനം സംബന്ധിച്ചും സംശയം ഉയരുന്നുണ്ട്. ആത്മഹത്യാ ശ്രമം നാടകമാണെന്നും എൻ ഐ എ സംശയിക്കുന്നു.

Share this story