ശിവശങ്കർ ക്യാൻസർ ബാധിതനെന്ന് അഭിഭാഷകൻ; ജാമ്യഹർജി ഏപ്രിൽ ആദ്യവാരം പരിഗണിക്കും

sivasankar

ലൈഫ് മിഷൻ കോഴക്കേസിലെ എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ രേഖകളാണ് സിംഗിൾ ബെഞ്ച് വിളിച്ചു വരുത്തുന്നത്. ശിവശങ്കറിനെതിരായ കേസുകൾ വ്യത്യസ്തമാണെന്ന വാദത്തിൽ വ്യക്തത വരുത്താനാണ് നടപടി. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ അന്തിമ വാദം ഈ രേഖകൾ പരിശോധിച്ച ശേഷം നടത്തും. 

ശിവശങ്കറിനെതിരെ കൈക്കൂലിയായി കിട്ടിയ പണം വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശിവശങ്കർ ക്യാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ നേരത്തെ അസുഖവിവരം ചൂണ്ടിക്കാട്ടി ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി ശിവശങ്കറിന്റെ അഭിഭാഷകനോട് ആരാഞ്ഞു. ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഏപ്രിൽ ആദ്യ ആഴ്ചയിലേക്ക് മാറ്റി.
 

Share this story