എറണാകുളത്ത് ഇതര സംസ്ഥാനക്കാരുടെ മർദനമേറ്റ് ഒരാൾ മരിച്ചു

എറണാകുളം മുല്ലശ്ശേരി കനാൽ റോഡിൽ ഇതര സംസ്ഥാനക്കാരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായിരുന്ന വിനോദ് എന്നയാളാണ് മരിച്ചത്. നായ കുരച്ചതിന്റെ പേരിലുള്ള തർക്കത്തെ തുടർന്നാണ് വിനോദിന് മർദനമേറ്റത്

മാർച്ച് 25നാണ് വിനോദിന് മർദനമേറ്റത്. വിനോദിന്റെ വീട്ടിലെ നായ കുരച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ ചോദ്യം ചെയ്യുകയും ഇതേ ചൊല്ലിയുള്ള തർക്കത്തിൽ വിനോദിനെ മർദിക്കുകയുമായിരുന്നു. ബോധരഹിതനായ വിനോദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിനോദ് ഇന്നാണ് മരിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചതാണ് മരണകാരണമായി പറയുന്നത്. പ്രതികളായ നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Share this story