പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: മകൾ അവരുടെ കസ്റ്റഡിയിലെന്ന് യുവതിയുടെ പിതാവ്

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ മകൾ മൊഴി മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛൻ രംഗത്ത്. മകൾ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണ്. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറും തിങ്കളും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോൾ ഓഫീസിലേക്ക് വിളിച്ചു. എന്നാൽ അവിടെ ചെന്നിട്ടില്ലെന്ന് അറിഞ്ഞുവെന്നും അച്ഛൻ പറഞ്ഞു

മകളെ അവർ സമ്മർദം ചെലുത്തി പറയിപ്പിച്ചു എന്നാണ് മനസ്സിലാക്കുന്നത്. മകൾ അവരുടെ കസ്റ്റഡിയിലാണ്. മാനസികമായി ബുദ്ധിമുട്ട് ഉണ്ട് മകൾക്ക്. ഇനിയൊരു കല്യാണം നടക്കുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. 

ഒരു സമ്മർദവും കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. വീട് കാണലിന് പോയപ്പോൾ കണ്ട മുറിപ്പാടുകളൊക്കെ കണ്ടിട്ടാണ് പരാതി നൽകിയത്. അത് മകൾ തിരുത്തി പറഞ്ഞത് സമ്മർദം കാരണമല്ലാതെ മറ്റെന്താണ്. മകളുടെ വീഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു
 

Share this story