സ്വകാര്യ സർവകലാശാലകൾ മുമ്പേയുള്ള ആലോചന; വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ നല്ലതാണെന്ന് മന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല. മുമ്പേയുള്ള ആലോചനയാണെന്നും മന്ത്രി പറഞ്ഞു

ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നത്. കേരളത്തിലെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ എയ്ഡഡ് മേഖലയിലാണ്. ഇവ മികച്ച നിലവാരം പുലർത്തുന്നവയാണ്. 

ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ടാണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം മുന്നോട്ടു വെക്കുന്നതെന്നും മന്ത്രി പറഞ്ഞു. ശക്തമായ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
 

Share this story