വെറ്ററിനറി സർവകലാശാലയിലെ റാഗിംഗ്: രണ്ട് വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി സ്‌റ്റേ ചെയ്തു

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിംഗിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2023ൽ നടന്ന റാഗിംഗിന്റെ പേരിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്

സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയായിരുന്നു ഇവർക്കെതിരായ നടപടി. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവർ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ഇവർക്കെതിരെ പരാതി നൽകിയ വിദ്യാർഥി പിന്നീട് പരാതി പിൻവലിച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ സസ്‌പെൻഡ് ചെയ്തതിനൊപ്പം തങ്ങളെയും സസ്‌പെൻഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വിദ്യാർഥികളുടെ വാദം
 

Share this story