ബാറുടമകളിൽ നിന്ന് 25 കോടി വാങ്ങി അഴിമതി; മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് സുധാകരൻ

ബാറുടമകളിൽ നിന്ന് 25 കോടിയുടെ വൻ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പാക്കുന്നതെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് ഉടൻ രാജിവെക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംസ്ഥാനത്തെ 900 ബാറുകളിൽ നിന്ന് 2.5 ലക്ഷം രൂപ വെച്ചാണ് ഇപ്പോൾ പിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേൾക്കുന്നു

കുടിശ്ശികയാണ് ഇപ്പോൾ പിരിക്കുന്നത്. ഐടി പാർക്കുകളിൽ മദ്യം വിൽക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈ ഡേ പിൻവലിക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കും. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഏറ്റവും ഭയാനകമായ തീരുമാനമാണിത്

കേരളത്തെ മദ്യവും മയക്കുമരുന്നും വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു ദിവസമെങ്കിലും മദ്യമില്ലാത്ത ദിവസം എന്ന ആശയമാണ് മാസം ആദ്യത്തെ ഡ്രൈ ഡേയുടെ പിന്നിൽ. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സർക്കാർ ്ധികാരത്തിലേറിയത്. അതെല്ലാം കോഴക്ക് വേണ്ടി പിണറായി വെള്ളത്തിൽ മുക്കിയെന്നും സുധാകരൻ ആരോപിച്ചു.
 

Share this story