സിദ്ധിഖിന്റെ മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കം; മൃതദേഹം രണ്ടായി മുറിച്ച് ബാഗുകളിലാക്കിയെന്ന് എസ് പി

sidhique

കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ധിഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരം വളവിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ് പി സുജിത്ത് ദാസ് പിഎസ്. കൊലപാതകം നടന്നത് ഈ മാസം 18നും 19നും ഇടയിലാണ്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് നിഗമനം. ചെന്നൈയിൽ പിടിയിലായ പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്നും എസ് പി പറഞ്ഞു

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണായകമായി. സാക്ഷി മൊഴികളും മൃതദേഹം കണ്ടെത്താൻ സഹായിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോടേക്ക് കൊണ്ടുപോകും. കൊലപാതകത്തിൽ പിടിയിലായ മൂന്ന് പേർക്കും പങ്കുണ്ട്. ഹണിട്രാപ്പാണോയെന്ന് വ്യക്തമായ സൂചനകളിലേക്ക് എത്തിയിട്ടില്ലെന്നും എസ് പി പറഞ്ഞു. 

സിദ്ധിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ സുഹൃത്ത് ഫർഹാന, ആഷിക്ക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൃതദേഹം രണ്ടായി മുറിച്ചാണ് രണ്ട് ട്രോളി ബാഗുകളിലാക്കി ഇവർ അട്ടപ്പാടി ചുരം വളവിൽ തള്ളിയത്.
 

Share this story