ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കറിനുള്ള ശിക്ഷ നാളെ വിധിക്കും. കേസിൽ ഇരുവിഭാഗങ്ങളുടെയും വാദം പൂർത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് ഇയാൾ ആസൂത്രണം ചെയ്തതെന്നും എൻഐഎ വാദിച്ചു. 

പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയായ സാഹചര്യത്തിൽ ശിക്ഷ നാളെ വിധിക്കും. ഇന്നലെയാണ് റിയാസ് അബൂബക്കർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്

പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ ഇയാളെ പിടികൂടിയത്. ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
 

Share this story