പെൺകുട്ടിയെ മകളെ പോലെയാണ് കാണുന്നത്; ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഇന്ദ്രൻസ്

indrans

ഡബ്ല്യു സി സി ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേർ നടിയെ പിന്തുണക്കുമായിരുന്നു എന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ ഇന്ദ്രൻസ്. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലെ പരാമർശം വിവാദമായതോടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇന്ദ്രൻസ് ക്ഷമ ചോദിച്ചത്.

ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു. ഡബ്ല്യുസിസിയെ തള്ളിപ്പറയാനാണ് ശ്രമിച്ചത്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ ചിലരെങ്കിലും പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ സഹപ്രവർത്തകൻ തെറ്റ് ചെയ്തുവെന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്

പെൺകുട്ടിയെ മകളെ പോലെ തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഇന്ദ്രൻസ് പറഞ്ഞു.
 

Share this story