പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു

harthal

മലപ്പുറം പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. മുസ്ലിം ലീഗ് ഓഫിസിനു നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ. വിദ്യാർഥികൾ ഉൾപ്പെടെ ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് നടപടി.

ലീഗ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് രാത്രിയിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. നേരത്തെ സിപിഎം ഓഫീസിന് നേർക്ക് കല്ലേറും നടന്നിരുന്നു

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി എൽഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകിട്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി. പിന്നാലെയാണ് ലീഗ് ഓഫീസിന് നേർക്ക് ആക്രമണം നടന്നത്.
 

Tags

Share this story