ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴ് വർഷം തടവും 5 ലക്ഷം രൂപ പിഴയുമെന്ന് ആരോഗ്യമന്ത്രി

Veena Jorge

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവും 5 ലക്ഷം വരെ പിഴയും ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിശദമാക്കി സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കേസുകൾ പരിഗണിക്കാൻ എല്ലാ ജില്ലയിലും സ്‌പെഷ്യൽ കോടതിയുണ്ടാകും.

സെക്യൂരിറ്റി, പാരാ മെഡിക്കൽ സ്റ്റാഫ് എല്ലാവരും നിയമത്തിൽ ഉൾപ്പെടും. ആക്രമിക്കുന്നവർക്കെതിരെ മിനിമം ശിക്ഷ ഉറപ്പാക്കും. കേസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിന് വേണ്ടിയിട്ട് ഒരു സ്‌പെഷ്യൽ കോർട്ടും പ്രോസിക്യൂട്ടറിനെയും ഗവൺമെന്റ് നിയമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


 

Share this story