പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം; ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകളാണെന്ന് വി മുരളീധരൻ

muraleedharan

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് സ്ത്രീകളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പകല്‍ സമയങ്ങളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സ്ത്രീകളുടെ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാഭൂരിപക്ഷം മന്ത്രിമാരും പരാജയപ്പെടും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളാണ് കേരളത്തെ തകര്‍ത്തത്. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാര്‍ ഉറപ്പായും പരാജയപ്പെടും. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും. എക്‌സിറ്റ് പോളില്‍ ജനവികാരമാണ് പ്രതിഫലിക്കുന്നത്.

യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. 80 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കാനാണ് സാധ്യത. 80 സീറ്റുകളില്‍ ഉറപ്പായും വിജയിക്കും. 20 സീറ്റുകളില്‍ കടുത്ത മത്സരം നടന്നിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story