​'ദൃശ്യം 3'ലെ ആ വാഹന നമ്പർ വ്യാജം; ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമെതിരെ പരാതി

Dri

കൊച്ചി: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം 'ദൃശ്യം 3' പുതിയ നിയമക്കുരുക്കിലേക്ക്. സിനിമയിൽ അനുമതിയില്ലാതെ സ്വന്തം സ്വകാര്യ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചെന്ന് കാണിച്ച് ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് എന്നയാൾ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവർക്കെതിരെ പരാതി നൽകി.

​സിനിമയിൽ നായകൻ (ജോർജുകുട്ടി) ഉപയോഗിക്കുന്ന പ്രധാന വാഹനത്തിന് നൽകിയിരിക്കുന്നത് തന്റെ കാറിന്റെ നമ്പറാണെന്നും, ഈ രംഗങ്ങൾ സിനിമയിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. സാധാരണയായി സിനിമകളിൽ വ്യാജ നമ്പറുകളാണ് ഉപയോഗിക്കാറുള്ളതെങ്കിലും, ഈ ചിത്രത്തിൽ സംഭവിച്ച അശ്രദ്ധയായ പിഴവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

​മേയ് 21-ന് തിയറ്ററുകളിൽ എത്തിയ 'ദൃശ്യം 3' ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 200 കോടി രൂപയിലധികം കലക്ഷൻ നേടി വൻ വിജയമായി മുന്നേറുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി. 'എമ്പുരാൻ', 'തുടരും' എന്നീ ചിത്രങ്ങൾക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണിത്. വരും ദിവസങ്ങളിൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഈ പരാതി ഉയർന്നിട്ടുള്ളത്.

Tags

Share this story