ഭിന്നിപ്പുണ്ടാക്കാനുള്ള സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ ശ്രമം; ദി കേരളാ സ്റ്റോറിക്കെതിരെ സതീശന്‍

VD Satheeshan

ദി കേരളാ സ്‌റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയാണ് സംഘ്പരിവാർ അജണ്ടയെന്നും ഇതുകൊണ്ട് തന്നെ സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുതെന്നും സതീശൻ ആവശ്യപ്പെട്ടു

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല. സമൂഹത്തിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘ്പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്തെന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് സംവിധായകൻ സുദീപ്‌തോ സെൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലുണ്ട്. 

രാജ്യാന്തര തലത്തിൽ കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. വ്യാപക വിമർശനമാണ് ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരെ സമൂഹത്തിൽ നിന്നുയരുന്നത്. ചിത്രത്തിന്റെ ടീസർ നവംബറിൽ പുറത്തിറങ്ങിയിരുന്നു.
 

Share this story