വടകരയിൽ വർഗീയതക്കതിരെ പ്രചാരണം നടത്തുമെന്ന് യുഡിഎഫ്; പരിഹാസ്യമെന്ന് ഇപി ജയരാജൻ

വടകരയിൽ വർഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരം മറികടക്കാൻ കൂടിയാണെന്നും ഇപി പറഞ്ഞു

മണ്ഡലത്തിൽ എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യുഡിഎഫ് പച്ചയായ വർഗീയ കാർഡിറക്കിയത്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനങ്ങളുടെ പിൻബലത്തോട് നടത്തിയ ഈ പ്രചാരണം കോൺഗ്രസിന് അകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷ ജനാധിപത്യവാദികളിൽ ഉൾപ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. 

ഒരു വിഭാഗം ലീഗ് അണികളിൽ പോലും അമർഷമുണ്ടായി. മറ്റ് 19 മണ്ഡലങ്ങളിലുംപോകാതെ യൂത്ത് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും മണ്ഡലത്തിൽ ഓളമുണ്ടാക്കാൻ നോക്കി. ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടർമാരെ സ്വാധീനിച്ചില്ല. കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാനാണ് യുഡിഎഫ് ഇത്തരം നാണം കെട്ട പ്രചാരണങ്ങൾക്കിറങ്ങുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു
 

Share this story