മുഖ്യമന്ത്രിയുടെയും സംഘ്പരിവാറിന്റെയും ഇടനിലക്കാരനാണ് വി മുരളീധരൻ എന്ന് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘ്പരിവാറിന്റെയും ഇടനിലക്കാരനാണ് കേന്ദ്രമന്ത്രി വി മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതുകൊണ്ടാണ് എക്‌സാലോജിക് ഇടപാട് സിബിഐയോ ഇ ഡിയോ അന്വേഷിക്കാത്തത്. സ്വർണക്കടത്ത്, ലാവ്‌ലിൻ കേസടക്കം ഇത്തരത്തിൽ ഒത്തുതീർപ്പാക്കി. മോദിയുടെ മുന്നിലുള്ള മുഖ്യമന്ത്രിയുടെ കൈകൂപ്പിയുള്ള നിൽപ്പ് എല്ലാത്തിനുമുള്ള മറുപടിയാണെന്നും സതീശൻ പറഞ്ഞു

എക്‌സാലോജിക് ഇടപാടുകളെ കുറിച്ച് സിപിഎമ്മിന് ഒന്നുമറിയില്ല. അറിയുമെങ്കിൽ എ കെ ബാലൻ തെളിവുകൾ ഹാജരാക്കട്ടെ. രേഖകൾ ഹാജരാക്കിയാൽ ആരോപണങ്ങൾ താൻ പിൻവലിക്കാമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കാൻ പ്രധാനമന്ത്രി ഇപെട്ടത് ശരിയല്ല. നിയമവിരുദ്ധമായാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. അതിന് അതീതമായി നീതി ആയോഗ് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
 

Share this story