വെള്ളക്കരം വർധന: ആരാച്ചാർക്കുള്ള ദയ പോലും സർക്കാരിനില്ലെന്ന് പ്രതിപക്ഷം

assembly

വെള്ളക്കരം വർധിപ്പിച്ച സർക്കാർ നടപടി സമാനതകളില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷം. ക്രൂരമായ നികുതി അക്രമമാണ് സംസ്ഥാനത്ത് നടക്കുന്നത്. ആരാച്ചാർക്കുള്ള ദയ പോലും സർക്കാരിനില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസെന്റ് കുറ്റപ്പെടുത്തി. വാട്ടർ അതോറിറ്റിയെ നിലനിർത്താനുള്ള ചെറിയ വർധന മാത്രമാണ് ഇപ്പോഴത്തേതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

സ്വന്തമായി കണക്ഷനെടുക്കാൻ കഴിയാത്ത പതിനാലര ലക്ഷം ആളുകൾക്ക് വെള്ളക്കരം വർധന ബാധകമാകും. കിട്ടാത്ത വെള്ളത്തിനും ചാർജ് അടക്കേണ്ടി വരും. ജലജീവൻ മിഷന്റെ പേരിൽ മോദി സർക്കാരും പിണറായി സർക്കാരും ജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും എം വിൻസെന്റ് കുറ്റപ്പെടുത്തി

എന്നാൽ കാലാകാലങ്ങളിൽ നികുതി വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 17.5 ലക്ഷം കണക്ഷനാണുണ്ടായിരുന്നത്. സർക്കാർ വന്ന ശേഷം 13 ലക്ഷം കണക്ഷൻ കൂടി നൽകിയെന്നും മന്ത്രി പറഞ്ഞു. 

Share this story